ADVERTISEMENT
മുംബൈ∙  നായർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർ പായൽ തഡ്‌വി ജാതി പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഡോക്ടർമാർ ഉപരിപഠനം തുടരാനായി ആശുപത്രിയിൽ തിരിച്ചെത്തി. സുപ്രീംകോടതിയുടെ ഇടപെടലാണ് ഗൈനക്കോളജി വിഭാഗത്തിലെ പിജി വിദ്യാർഥികളായ ഡോ. ഹേമ അഹുജ, ഡോ. ഭക്തി മെഹ്‌റെ, ഡോ. അങ്കിത ഖണ്ഡേൽവാൾ എന്നിവർക്ക് പഠനം തുടരാൻ അവസരം ഒരുക്കിയത്. ഒരു വർഷത്തെ പഠനം കൂടിയാണ് പൂർത്തിയാക്കാനുള്ളത്. മൂവരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ആശുപത്രി ഡീൻ അറിയിച്ചു. കഴിഞ്ഞ വർഷം മേയിലാണ് പായൽ തഡ്‌വിയെ ആശുപത്രി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com