ADVERTISEMENT

മുംബൈ∙ ചിക്കുൻഗുനിയ ബാധിച്ചത് മൂലം ശിവസേന എംപി ഭാവന ഗാവ്ലി (48)  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുൻപാകെ ഹാജരായില്ല. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യുന്നതിന് ഇന്നലെ ദക്ഷിണ മുംബൈയിലെ ഓഫിസിൽ ഹാജരാകാൻ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ ഗാവ്ലിയുടെ അഭിഭാഷകൻ രാവിലെ ഇഡി ഉദ്യോഗസ്ഥനെ കണ്ടു ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ടും  സമർപ്പിച്ചു. 

കഴിഞ്ഞ 4ന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തേ ഇഡി സമൻസ് അയച്ചപ്പോൾ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. ഗാവ്ലിക്കു ബന്ധമുള്ള മഹിള ഉത്കർഷ പ്രതിഷ്ഠാൻ എന്ന ട്രസ്റ്റിൽ 17 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. അധികാര ദുർവിനിയോഗം നടത്തി സർക്കാർ ഗ്രാന്റുകൾ തട്ടിയെടുത്തെന്നാണ് ആരോപണം. ഗാവ്ലിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ കഴിഞ്ഞ ഓഗസ്റ്റിൽ റെയ്ഡ് നടത്തിയ ഇഡി,    സഹായി സയ്യിദ് ഖാനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com