ADVERTISEMENT

മുംബൈ ∙ നാഗ്പുരിൽ ആശുപത്രിയിൽ നിന്നു സ്വീകരിച്ച രക്തത്തിലൂടെ 4 കുട്ടികൾക്ക് എച്ച‌്ഐവി ബാധിക്കുകയും ഒരു കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) സ്വമേധയാ കേസെടുത്തു. 

സംഭവത്തെപ്പറ്റി 6 ആഴ്ചയ്ക്കകം വിശദവിവങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  മഹാരാഷ്ട്ര സർക്കാരിന് നോട്ടിസ് അയയ്ക്കുകയും ചെയ്തു. 

പിഴവുണ്ടായ ജീവനക്കാരന് മേൽ സ്വീകരിച്ച നടപടിയെന്ത്, മരിച്ച കുട്ടിയുടെ അനന്തരാവകാശിക്ക് സാമ്പത്തിക സഹായം നൽകിയോ തുടങ്ങിയ വിവരങ്ങൾ മറുപടിയിൽ വിശദീകരിക്കണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടു. 

രക്തത്തിലെ ഹീമോഗ്ലോബിൻ അനിയന്ത്രിതമായി കുറയുന്ന തലസീമിയ രോഗത്തിനു ചികിത്സ തേടിയ 10 വയസ്സിനു താഴെയുള്ള  4 കുട്ടികൾക്കാണ് അണുബാധയുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com