വൈദ്യുതി ബിൽ അടയ്ക്കാമെന്ന പേരിൽ സൈബർ തട്ടിപ്പ്; കവർന്നത് 1.42 ലക്ഷം
Mail This Article
×
മുംബൈ ∙ വൈദ്യുതി ബില്ലിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പ്. മീരാഭയന്ദറിൽ 60 വയസ്സുകാരിയാണ് തട്ടിപ്പിനിരയായാത്. ഇവരുടെ 1.42 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കവർന്നെടുത്തത്. ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന സന്ദേശം വാട്സാപ്പിൽ അയച്ച ശേഷം വൈദ്യുതി കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് ഇവരെ തട്ടിപ്പുകാർ വിളിച്ചിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാൻ സഹായിക്കാമെന്നും താൻ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയെന്നും അവർ പറഞ്ഞു. 101 രൂപയെന്നു കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഇവരുടെ 1.42 ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു. മീരാറോഡ് പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.