ADVERTISEMENT

മുംബൈ ∙ കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളിലെ കാലതാമസവും തടസ്സങ്ങളും എന്തുകൊണ്ടാണെന്നു വിശദീകരിക്കണമെന്നു കേന്ദ്ര സർക്കാരിനോടും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയോടും (സിഎആർഎ) ഹൈക്കോടതി ആവശ്യപ്പെട്ടു. ജൂൺ 3നകം വിശദീകരണം നൽകാനാണു നിർദേശം. ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളുടെ പ്രയാസങ്ങൾ ഉയർത്തിക്കാട്ടിയുള്ള മാധ്യമ റിപ്പോർട്ടിനെ പരാമർശിച്ചുള്ള കത്തിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ കോടതി സ്വയം ഇടപെടുകയായിരുന്നു. 

ദത്തെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ നിലവിൽ 3 വർഷത്തിലേറെ കാത്തിരിക്കേണ്ടി സ്ഥിതിയുണ്ടെന്ന വാർത്തകളാണു കോടതിയുടെ ഇടപെടലിനു കാരണം. സിഎആർഎയുടെ കണക്കനുസരിച്ച് 35,000ലേറെ ദമ്പതികൾ കുട്ടികളെ ദത്തെടുക്കാനുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. അതേസമയം, 2,400 കുട്ടികൾ മാത്രമാണു ദത്തെടുക്കലിനു നിയമപരമായി യോഗ്യരായിട്ടുള്ളതെന്നാണു സർക്കാരിന്റെ കണക്കുകൾ.

English Summary:

Adoption Delays in India are under scrutiny. The Mumbai High Court has directed the Central government and CARA to address the significant delays and obstacles in the adoption process by June 3rd.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com