ദത്തെടുക്കൽ നടപടികളില്‍ തടസ്സം എന്തിന്? വിശദീകരണം തേടി ഹൈക്കോടതി

Mail This Article
മുംബൈ ∙ കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളിലെ കാലതാമസവും തടസ്സങ്ങളും എന്തുകൊണ്ടാണെന്നു വിശദീകരിക്കണമെന്നു കേന്ദ്ര സർക്കാരിനോടും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയോടും (സിഎആർഎ) ഹൈക്കോടതി ആവശ്യപ്പെട്ടു. ജൂൺ 3നകം വിശദീകരണം നൽകാനാണു നിർദേശം. ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളുടെ പ്രയാസങ്ങൾ ഉയർത്തിക്കാട്ടിയുള്ള മാധ്യമ റിപ്പോർട്ടിനെ പരാമർശിച്ചുള്ള കത്തിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ കോടതി സ്വയം ഇടപെടുകയായിരുന്നു.
ദത്തെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ നിലവിൽ 3 വർഷത്തിലേറെ കാത്തിരിക്കേണ്ടി സ്ഥിതിയുണ്ടെന്ന വാർത്തകളാണു കോടതിയുടെ ഇടപെടലിനു കാരണം. സിഎആർഎയുടെ കണക്കനുസരിച്ച് 35,000ലേറെ ദമ്പതികൾ കുട്ടികളെ ദത്തെടുക്കാനുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. അതേസമയം, 2,400 കുട്ടികൾ മാത്രമാണു ദത്തെടുക്കലിനു നിയമപരമായി യോഗ്യരായിട്ടുള്ളതെന്നാണു സർക്കാരിന്റെ കണക്കുകൾ.