ADVERTISEMENT

മുംബൈ ∙ ബിഎംസിയുടെ ഗതാഗത വിഭാഗമായ ബെസ്റ്റ് നടത്തുന്ന ബസ് സർവീസിന്റെ പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും. എസി ബസുകളുടെ മിനിമം നിരക്ക് 6 രൂപയിൽനിന്ന് 12 രൂപയായും നോൺ എസി ബസുകളുടേത് 5 രൂപയിൽനിന്ന് 10 രൂപയായുമാണ് ഉയർത്തിയിട്ടുള്ളത്. പ്രതിദിന പാസിന്റെ നിരക്ക് 60 രൂപയിൽനിന്ന് 75 രൂപയാക്കി. പ്രതിമാസ പാസുകൾക്കും നിരക്ക് വർധനയുണ്ട്.കുറഞ്ഞ നിരക്കിൽ മികച്ച സർവീസുകൾ നൽകിയിരുന്ന ബെസ്റ്റ് ബസ് ടിക്കറ്റ് ചാർജ് കൂട്ടുന്നതു സാധാരണക്കാർക്കു തിരിച്ചടിയാകും. അതേസമയം, മറ്റു കോർപറേഷൻ ബസുകളെ അപേക്ഷിച്ച് ബെസ്റ്റ് വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നതെന്നും അതു നഷ്ടം കുമിഞ്ഞുകൂടാൻ ഇടയാക്കിയതോടെയാണു നിരക്ക് വർധിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.

നിരക്ക് വർധിപ്പിക്കുന്നത് 6 വർഷത്തിന് ശേഷം
ബെസ്റ്റ് ബസ് ടിക്കറ്റ് നിരക്ക് കൂട്ടുന്നത് 6 വർഷത്തിനു ശേഷമാണ്. കഴിഞ്ഞ 2 വർഷത്തിനിടെ നഷ്ടം വലിയ തോതിൽ കൂടിയിരുന്നു. ബിഎംസി ബെസ്റ്റിനെ കൈവിടുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. നിരക്കുവർധനയിലൂടെ പ്രതിവർഷം 590 കോടി രൂപയുടെ അധികവരുമാനം നേടാനാകുമെന്നാണു ബെസ്റ്റ് കണക്കാക്കുന്നത്.

പ്രതിവാര പാസ് പുതുക്കിയ നിരക്ക് 
∙ 5 കിലോമീറ്റർ: 500 രൂപ (60 ട്രിപ്)
∙ 10 കിലോമീറ്റർ: 800 രൂപ (210 ട്രിപ്)
∙ 15 കിലോമീറ്റർ: 1,100 രൂപ (280 ട്രിപ്)
∙ 20 കിലോമീറ്റർ: 1,700 രൂപ (420 ട്രിപ്)

ടിക്കറ്റ് നിരക്ക് എസി കോർപറേറ്റ് ബസ് (പ്രതിമാസം)
ദൂരം: പുതിയ നിരക്ക് (പഴയ നിരക്ക്)
∙ 5 കിലോമീറ്റർ: 1,200 (600) 
∙10 കിലോമീറ്റർ: 2,000 (1,300)
∙15 കിലോമീറ്റർ: 3,000 (1900) 
∙ 20 കിലോമീറ്റർ: 3,500 (2,500)

English Summary:

BEST bus fare hike: Mumbai witnessed an increase in BEST bus fares, effective today, doubling the minimum fares for both AC and non-AC buses. Despite past affordability, officials cite financial losses as the reason for this necessary adjustment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com