ADVERTISEMENT

ന്യൂഡൽഹി ∙ ഓൺലൈൻ സെക്സ് റാക്കറ്റിലെ 6 പേരെ രാജസ്ഥാനിലെ ഭരത്പുർ ജില്ലയിൽ നിന്ന് ഡൽഹി പൊലീസ് സൈബർ സെൽ അറസ്റ്റ് ചെയ്തു. സംഘം ഏകദേശം 25 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായി പൊലീസ് പറഞ്ഞു. ഇവരുടെ 10 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ പരിചയപ്പെട്ട ശേഷം വിഡിയോ കോളിനു ക്ഷണിക്കും. കോൾ നടക്കുന്നതിനിടെ മറ്റൊരു ഫോണിൽ രഹസ്യമായി അശ്ലീല വിഡിയോകൾ പ്രദർശിപ്പിക്കും.

രണ്ടും ചേർത്തുള്ള ദൃശ്യങ്ങൾ പകർത്തി കോൾ വിളിച്ചയാളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.  കോൾ വിളിച്ചയാളാണ് അശ്ലീല വിഡിയോ ദൃശ്യങ്ങളിലുള്ളതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംഘം ദൃശ്യങ്ങൾ പകർത്തുക.  തട്ടിപ്പിന് ഇരയായ 40 പേരുടെ വിഡിയോ ദൃശ്യങ്ങൾ സംഘത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com