ADVERTISEMENT
ന്യൂഡൽഹി ∙ ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാൻ അക്രമസംഭവം ആസൂത്രണം ചെയ്ത യുവാവും രണ്ടു സുഹൃത്തുക്കളും അറസ്റ്റിൽ. മുഹമ്മദ് അബ്ബാസ്(35) എന്നയാൾക്കു വെടിയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാളാണു സംഭവം ആസൂത്രണം ചെയ്തതെന്നു കണ്ടെത്തിയത്. സുഹൃത്തുക്കളായ ജുബാർ അഹമ്മദ്(42), റാഷിദ്(36) എന്നിവരും പിടിയിലായി.  പട്യാല ഹൗസ് കോടതിയിൽ ജീവനക്കാരനായ മുഹമ്മദ് അബ്ബാസ് സുഹൃത്തായ ഷാ അലം എന്നയാളിൽ നിന്നു 6 ലക്ഷം രൂപ വാങ്ങിയിരുന്നു. ഷായുടെ ബന്ധു ഹസൻ മുഹമ്മദിനു സർക്കാർ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തായിരുന്നു ഇടപാട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com