ADVERTISEMENT

ന്യൂഡൽഹി ∙ ഡിയു വിദ്യാർഥിക്കു നേരെ വെടിയുതിർത്ത മൂന്നു പേർ അറസ്റ്റിൽ. ഡിയു ഒന്നാം വർഷ വിദ്യാർഥിയായ കരൺ താപ്പയ്ക്കാണു(18) കഴിഞ്ഞ ദിവസം വെടിയേറ്റത്. ‍ഞായറാഴ്ച വൈകിട്ടു വീടിന്റെ ടെറസിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തു എന്നായിരുന്നു വിവരം. 

2 വെടിയുണ്ടകളേറ്റ താപ്പയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തിൽ താപ്പയുടെ സുഹൃത്തായ പെൺകുട്ടിയുടെ സഹോദരനാണു സംഭവത്തിനു പിന്നിലെന്നു കണ്ടെത്തുകയായിരുന്നു.  ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ധാരണയിലാണു കൃത്യം നടത്തിയതെന്നാണു പൊലീസ് വിശദീകരണം. വികാസ് പാണ്ഡെ, സുഹൃത്ത് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com