ആശുപത്രികളിൽ വാക്സീൻ ഇല്ല; എന്നു വരുമെന്നും അറിയില്ല
Mail This Article
ഗാസിയാബാദ് ∙ കോവിഡ് വാക്സീൻ ആവശ്യത്തിനുണ്ടെന്നു കേന്ദ്രസർക്കാർ പറയുമ്പോഴും പല ആശുപത്രികളിലും സ്ഥിതി മറിച്ചാണ്. ദേശീയതലസ്ഥാന മേഖലയിലെ പല ആശുപത്രികളിലും വാക്സീൻ ഇല്ലെന്ന ബോർഡുകളാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ഗാസിയാബാദിലെ പല സ്വകാര്യ ആശുപത്രികളിലും തിങ്കളാഴ്ച മുതൽ ഇതാണു സ്ഥിതി. ഈ ആശുപത്രികളിൽ വാക്സീൻ ഇനി എന്നു വരുമെന്ന വിവരവും ലഭ്യമല്ല.
വാക്സീൻ സ്വീകരിക്കാനെത്തുന്നവർ ഫോണിൽ വിളിച്ച് മരുന്നുണ്ടോ എന്നു പരിശോധിക്കണമെന്ന നിർദേശമാണ് ഇവർ നൽകുന്നത്. ‘തിങ്കളാഴ്ച മുതൽ ഞങ്ങൾക്കു വാക്സീൻ ലഭിച്ചിട്ടില്ല. സാധാരണ 200 പേർക്കു വാക്സീൻ നൽകുന്ന സ്ഥാനത്തു തിങ്കളാഴ്ച 50 പേർക്കു മാത്രമാണു മരുന്നു നൽകാനായത്. അതിനു ശേഷം വാക്സിനേഷൻ നിർത്തി. പുതിയ ഡോസ് എന്നു വരുമെന്നറിയില്ല’ ഇന്ദിരാപുരം എൽവൈഎഫ് ആശുപത്രി ഡയറക്ടർ ഡോ. അലോക് ഗുപ്ത പറഞ്ഞു.