ഡെങ്കി 1000 കടന്നു; ഭീതിയിൽ നഗരം
Mail This Article
ന്യൂഡൽഹി ∙ ഈ മാസം 25 വരെ നഗരത്തിൽ റിപ്പോർട്ട് ചെയ്തത് 1100ലേറെ ഡെങ്കിപ്പനി കേസുകൾ. ഇതോടെ ഈ വർഷത്തെ രോഗനില 3300 കടന്നു. നവംബർ 18 വരെ ഡൽഹിയിൽ ആകെ റിപ്പോർട്ട് ചെയ്തിരുന്നത് 3044 ഡെങ്കിപ്പനി കേസുകളാണ്. 25 വരെയുള്ള ഒരാഴ്ചയ്ക്കിടെ 279 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3323 ആയി. ഈ വർഷം ഇതുവരെ 230 മലേറിയ, 44 ചിക്കൻ ഗുനിയ കേസുകളും റിപ്പോർട്ട് ചെയ്തെന്നാണു കണക്കുകൾ.
ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് മരണമില്ലെന്ന് കോർപറേഷൻ രേഖകൾ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ വർഷം 23 പേരാണു മരിച്ചത്. 2015ൽ ഒക്ടോബർ വരെ 10,600 ഡെങ്കി കേസുകളാണു റിപ്പോർട്ട് ചെയ്തിരുന്നത്.
ഈ വർഷം നവംബർ 18 വരെ 1,67,319 വീടുകളിൽ കൊതുക് മുട്ടയിടുന്നതു കണ്ടെത്തിയെന്നും ഇതിൽ 1,17,868 പേർക്കു നോട്ടിസ് അച്ചെന്നും കോർപറേഷൻ വ്യക്തമാക്കി.
ഓരോ മാസവും സ്ഥിരീകരിച്ച ഡെങ്കി കേസുകൾ
∙ ജനുവരി– 23
∙ ഫെബ്രുവരി– 16
∙ മാർച്ച്– 22
∙ ഏപ്രിൽ– 20
∙ മേയ്– 30
∙ ജൂൺ– 32
∙ ജൂലൈ– 26
∙ ഓഗസ്റ്റ്– 75
∙ സെപ്റ്റംബർ– 693
∙ ഒക്ടോബർ– 1238
∙ നവംബർ (25 വരെ)– 1148
കഴിഞ്ഞ 4 വർഷങ്ങളിൽ ജനുവരി ഒന്നുമുതൽ നവംബർ 25 വരെയുള്ള ഡെങ്കിക്കേസ്
∙ 2018– 2657
∙ 2019– 1786
∙ 2020–950
∙ 2021–8276