ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചനക്ഷത്ര ഹോട്ടലിൽ മാസങ്ങൾ താമസിച്ച ശേഷം 23 ലക്ഷം രൂപയുടെ ബിൽ നൽകാതെ മുങ്ങിയ സംഭവത്തിലെ പ്രതിക്കു കോടതി ജാമ്യം അനുവദിച്ചു. കർണാടക സ്വദേശി മുഹമ്മദ് ഷെരീഫാണു ചാണക്യപുരിയിലെ ലീലാ പാലസ് ഹോട്ടലിൽ  യുഎഇ സർക്കാരിന്റെ ഭാഗമാണെന്ന വ്യാജേന 4 മാസം താമസിച്ച ശേഷം പണം നൽകാതെ കടന്നത്.  

ഹോട്ടലിനു നൽകാനുള്ള പണം മുഴുവൻ പ്രതി കൈമാറിയെന്നും  ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നതിനു എതിർപ്പില്ലെന്നും  ഹോട്ടൽ അധികൃതർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു  അഡീഷനൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗാല ജാമ്യം അനുവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com