ADVERTISEMENT

പട്ടാമ്പി ∙ റേഷൻ കാർഡിലെ ‘എൻആർസി’ പൗരത്വം സംബന്ധിച്ച എൻആർസിയാണെന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം. പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫിസിൽ എൻആർസി നടപ്പിലാക്കി എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. എൻആർസി സംസ്ഥാനത്തു നടപ്പിലാക്കില്ലെന്നു മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഉദ്യേ‌ാഗസ്ഥർ നടപ്പാക്കിയെന്നായിരുന്നു പ്രചാരണം.

പട്ടാമ്പി താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നു താലൂക്ക് സപ്ലൈ ഓഫിസറുടെ സീൽ പതിപ്പിച്ച് ഒപ്പിട്ട റേഷൻ കാർഡിന്റെ കോപ്പിയും കൂടെ പ്രചരിക്കാൻ തുടങ്ങിയതോടെ സത്യാവസ്ഥ അറിയാൻ താലൂക്ക് സപ്ലൈ ഓഫിസിലേക്ക് ഫോൺവിളികൾ വന്നു തുടങ്ങി. താലൂക്ക് സപ്ലൈ ഓഫിസറുടെ മറുപടി കേട്ടതോടെയാണു റേഷൻ കാർഡിലെ എൻആർസി ‘ന്യൂ റേഷൻ കാർഡ്’ എന്നതിന്റെ ചുരുക്കമാണെന്നു മനസ്സിലായത്.

നിലവിലുള്ള റേഷൻ കാർഡിൽ നിന്നു പുതിയ റേഷൻ കാർഡിലേക്ക് അംഗങ്ങളെ മാറ്റുമ്പോൾ നിലവിലെ കാർഡിലെ പേരു വെട്ടിയ ശേഷം നമ്പർ ആഡഡ് എൻആർസി എന്നെഴുതി പുതിയ റേഷൻ കാർഡ് നൽകുന്നതാണു കാലങ്ങളായി സിവിൽ സപ്ലൈസ് വകുപ്പ് പിന്തുടരുന്ന രീതി.

നടപടി സ്വീകരിക്കും എന്ന് സപ്ലൈ ഓഫിസർ

പട്ടാമ്പി ∙ താലൂക്ക് സപ്ലൈ ഓഫിസിൽ നിന്നു പേരു ചേർത്തു നൽകിയ റേഷൻ കാർഡ് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. റേഷൻ കാർഡിൽ ഉപയോഗിച്ച എൻആർസി സംബന്ധിച്ചു തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പരത്തുന്നതിനെതിരെ നടപടിക്കായി പരാതി നൽകുമെന്നും  സപ്ലൈ ഓഫിസർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com