ADVERTISEMENT

ചിറ്റൂർ∙ എതിർ സ്ഥാനാർഥികളെക്കാൾ ഒന്നു രണ്ടു ദിവസം വൈകിയാണ് എൻഡിഎ സ്ഥാനാർഥി മണ്ഡലത്തിലെത്തിയത്. ഈ വിടവു നികത്തി പ്രചാരണത്തിൽ ഒപ്പമെത്താൻ ഓടി നടന്നു വോട്ടർമാരെ കാണുകയാണു ചിറ്റൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി വി.നടേശൻ. നേതാക്കൾക്കു സുപരിചിതനെങ്കിലും ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്ഥാനാർഥി പുതുമുഖമാണ്. എന്നാൽ ഓരോ വോട്ടറെയും ഏറെ പരിചയമുള്ള രീതിയിലാണു സ്ഥാനാർഥിയുടെ വോട്ടഭ്യർഥനയും കുശലാന്വേഷണവും. ഇന്നലെ എരുത്തേമ്പതി, വണ്ണാമട, മൂങ്കിൽമട, ആർവിപി പുതൂർ, വടകരപ്പതി, കള്ളിയമ്പാറ, പരിശിക്കൽ, വേലന്താവളം, നല്ലേപ്പിള്ളി എന്നിവിടങ്ങളിലാണു പര്യടനം നടത്തിയത്. 

പ്രാദേശിക നേതാക്കളായ കെ.ശ്രീകുമാർ, വി.രമേഷ്, ബാബു ഗോപാലപുരം, എം.ബാലകൃഷ്ണൻ, പി.പ്രേമദാസ്, എ.പ്രഭാകരൻ, വാസുദേവൻ, എൻ.സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പമായിരുന്നു വോട്ടഭ്യർഥന. ഇന്നു രാവിലെ 11നു നാമനിർദേശ പത്രിക സമർപ്പിക്കും. ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com