ADVERTISEMENT

വാളയാർ ∙ കാറ്റിലും മഴയിലും കഞ്ചിക്കോട്– വാളയാർ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. ആറ്റുപ്പതിയിൽ വറത്തോട് കരകവിഞ്ഞു സമീപത്തെ പറമ്പിൽ മേഞ്ഞിരുന്ന 14 ആടുകൾ ഒഴുകിപ്പോയി. ഏറെ പരിശ്രമത്തിനൊടുവിൽ 2 ആട്ടിൻകുട്ടികളെ മാത്രം രക്ഷപ്പെടുത്താനായി. ആറ്റുപ്പതി വേലുച്ചാമി കൗണ്ടറുടെ ആടുകളാണ് ഒഴുക്കിൽപെട്ടത്. വാളയാർ ഡാമിലേക്കു വെള്ളമെത്തിക്കുന്ന, വനമേഖലയോടു ചേർന്ന തോടാണു കരകവിഞ്ഞത്.

തോടു കരകവിഞ്ഞതിനാൽ വട്ടപ്പാറ, ആറ്റുപ്പതി മേഖല പൂർണമായും ഒറ്റപ്പെട്ടു. വറത്തോടിൽനിന്നുള്ള വെള്ളം ദേശീയപാതയിലേക്ക് ഒഴുകിയെത്തി പതിനാലാം കല്ല് ഭാഗത്ത് അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത അധികൃതർ എത്തി തോട്ടിലെ തടസ്സങ്ങൾ നീക്കി വെള്ളക്കെട്ട് ഒഴിവാക്കി. 50 ഏക്കറിലേറെ കൃഷി വെള്ളത്തിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com