ADVERTISEMENT

കോയമ്പത്തൂർ ∙ മലയാളി യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം കൊടിപുരത്തെ ആർ.രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി.ജയന്തി (27) ആസിഡും കത്തിയും ഉപയോഗിച്ചു പരുക്കേൽപിച്ചത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഭർത്താവിൽനിന്നു വേർപിരിഞ്ഞ ജയന്തി ദുബായിൽ ഒരു സ്പായിൽ രാഗേഷിനോടൊപ്പം ജോലി ചെയ്തിരുന്നു. അപ്പോൾ ഇരുവരും ഒരുമിച്ചായിരുന്നു താമസം.

കഴിഞ്ഞ ജൂലൈയിൽ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുൻപ് വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയിൽ തിരിച്ചെത്തി. വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സർവീസ് അപ്പാർട്മെന്റിലെത്താൻ രാഗേഷ് വാട്സാപ് സന്ദേശം നൽകി. അപ്പാർട്മെന്റിൽ കണ്ടുമുട്ടിപ്പോൾ ജയന്തി തന്നെ വിവാഹം ചെയ്യാൻ  രാഗേഷിനോട് ആവശ്യപ്പെട്ടു. രാഗേഷ് വിവാഹിതനായ വിവരം അറിയിച്ചപ്പോൾ വഴക്കായി.

വഴക്കിനിടെ ജയന്തി ആസിഡ് രാഗേഷിന്റെ മുഖത്തൊഴിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണു പരാതി. പിന്നീട് ജയന്തി വിഷം കഴിച്ചു.  രണ്ടു പേരുടെയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. രാഗേഷ് തന്നിൽനിന്ന് 18 ലക്ഷം കൈപ്പറ്റിയിരുന്നതായും തന്റെ ഫോണിലെ വാട്സാപ് സന്ദേശങ്ങൾ മായ്ച്ചു കളഞ്ഞതായും ജയന്തി പരാതി നൽകി.രണ്ടു പേർക്കുമെതിരെ കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com