ADVERTISEMENT

വാളയാർ ∙ ദേശീയപാത വാളയാറിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലേക്കു ചരക്കുലോറി ഇടിച്ചുകയറി ബസ് ഡ്രൈവർ മരിച്ചു. ആന്ധ്രപ്രദേശ് അനന്തപുരി സ്വദേശി കാശപ്പയുടെ മകൻ ആദിനാരായണൻ (62) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വാളയാർ ആർടിഒ ഇൻ ചെക്പോസ്റ്റിനു മുന്നിലാണ് അപകടം. ആന്ധ്രപ്രദേശിൽ നിന്നു ശബരിമലയിലേക്കു പോയ ബസും കോയമ്പത്തൂരിൽ നിന്നു കൊച്ചിയിലേക്കു പോയ ചരക്കുലോറിയുമാണ് അപകടത്തിൽപെട്ടത്. ചെക്പോസ്റ്റിൽ രേഖകളുടെ പരിശോധനയ്ക്കു ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ പിന്നിലെത്തിയ ചരക്കുലോറി ബസിന്റെ വലതുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ വാതിലിലൂടെ ആദിനാരായണൻ റോഡിലേക്കു തെറിച്ചു വീണു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 52 പേരാണു ബസിലുണ്ടായിരുന്നത്. ഇവരിൽ ആർക്കും പരുക്കില്ല.ആദിനാരായണന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. വാളയാർ പൊലീസ് കേസെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com