കാലിക്കടത്ത് തുടരുന്നു; നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ
Mail This Article
×
വണ്ടിത്താവളം.∙ പരിശോധന പ്രഹസനം. അനധികൃത കന്നുകാലിക്കടത്തു വ്യാപകം.16 കാലികളെ മാത്രം കടത്താൻ അനുമതിയുളള ലോറിയിൽ മുപ്പതോളം കന്നുകാലികളെ കയറ്റിയാണു കൊണ്ടുവരുന്നത്. വാഹനങ്ങളിൽ കൊണ്ടുവരുന്ന കാലികൾക്ക് ആവശ്യമായ ഭക്ഷണം, വെള്ളം എന്നിവ നൽകണമെന്നതും പാലിക്കപ്പെടുന്നില്ല.
കാലികളെ പരിശോധിച്ച് അസുഖമില്ല എന്ന സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഡോക്ടറുടെ സേവനം വേണമെന്നിരിക്കെ ചെക്ക് പോസ്റ്റുകളിൽ പലയിടത്തും ഡോക്ടറില്ല. കന്നുകാലികൾക്ക് അസുഖമാണെങ്കിൽ തിരിച്ച് അയയ്ക്കണമെന്നാണു നിയമം. കാലികൾക്ക് അസുഖമില്ല എന്ന വ്യാജ സർട്ടിഫിക്കറ്റ് ഇതര സംസ്ഥാനത്തു നിന്നു തരപ്പെടുത്തുന്നതായും ആരോപണമുണ്ട്. ജില്ലാ അതിർത്തിയിൽ മീനാക്ഷിപുരം (കന്നിമാരി), ഗോപാലപുരം, നടുപ്പുണി, വേലന്താവളം, വാളയാർ എന്നീ ചെക്പോസ്റ്റുകളാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.