ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ
Mail This Article
പാലക്കാട് ∙ ട്രെയിനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചുകടത്തിയ 7.8 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ. ഇടുക്കി തൊടുപുഴ മുള്ളറങ്ങാട് കടുവത്തിൽ ആർ.രഞ്ജീഷ് (34), എറണാകുളം പൈങ്ങാട്ടൂർ തുരുത്തേൽ ആർ.വിമൽ രഘു (24) എന്നിവരെയാണ് എക്സൈസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒലവക്കോട്ടു നിന്ന് അറസ്റ്റ് ചെയ്തത്.
ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ നിന്നാണു കഞ്ചാവു പിടികൂടിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നു കൊച്ചിയിലേക്കാണു കഞ്ചാവു കൊണ്ടുപോയിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതിഥിത്തൊഴിലാളികൾക്കും വിദ്യാർഥികൾക്കിടയിലുമാണ് ഇവർ കഞ്ചാവു വിറ്റിരുന്നതെന്നും പിടികൂടിയ കഞ്ചാവിന് 8 ലക്ഷം രൂപയോളം വിലമതിക്കുമെന്നും എക്സൈസ് പറഞ്ഞു.
ആർപിഎഫ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരമുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ 3 ആഴ്ചയ്ക്കുള്ളിൽ 50 കിലോഗ്രാം കഞ്ചാവാണു പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നു മാത്രം പിടികൂടിയതെന്ന് ആർപിഎഫ് കമൻഡാൻഡ് ജെതിൻ ബി.രാജ് അറിയിച്ചു. എക്സൈസ് സിഐ പി.കെ.സതീഷ്, ആർപിഎഫ് സിഐ എൻ.കേശവദാസ്, എസ്ഐ അജിത് അശോക്, എഎസ്ഐമാരായ സജി അഗസ്റ്റിൻ, എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ കെ.കെ.നാരായണൻ, എസ്.സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം.മഹേഷ്, വി.സീനത്ത്, എസ്.രഞ്ജിനി എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.