ADVERTISEMENT

പാലക്കാട് ∙ ബിജെപിയുടെ ബി ടീം ആയ സിപിഎമ്മിന്റെയും പിണറായി വിജയന്റെയും മോദി പ്രീണനമാണു വയനാട്ടിൽ കണ്ടതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. കേന്ദ്രവും പിണറായി സർക്കാരും തമ്മിലുള്ള  കേസിലെ കൊടുക്കൽ വാങ്ങലുകൾ, ഒത്തുതീർപ്പുകൾ; അതിന്റെ ഭാഗമായി മോദിയെ സുഖിപ്പിക്കാൻ മുഖ്യമന്ത്രിയുടെ സംഘം നടത്തിയ അഴിഞ്ഞാട്ടമാണു വയനാട്ടിൽ നടന്നത്. പിണറായി വിജയന്റെ മനസ്സറിഞ്ഞു സംയമനത്തോടെ പൊലീസും അതിക്രമം അനുവദിച്ചു നൽകി.  

രണ്ടു വരി മുദ്രാവാക്യം വിളിച്ചതിനു മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നും തീവ്രവാദികളെന്നും വിളിച്ച് ആക്ഷേപിച്ചവർ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനു മറുപടി പറയണമെന്നും ഷാഫി പറഞ്ഞു. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെയുണ്ടായ അക്രമം ബിജെപിയെ പ്രീതിപ്പെടുത്താൻ സിപിഎം നടത്തിയതാണെന്നു ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. കുറ്റക്കാർക്കെതിരെയും അതിനു കൂട്ടു നിന്ന പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണം.  പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരാണു ജനദ്രോഹ നടപടി സ്വീകരിച്ചതെന്നും എ.തങ്കപ്പൻ കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com