മോഷണ സംഘം ജില്ലയിൽ; ലക്ഷ്യം പൂട്ടിക്കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും

pkd-house-thieft
SHARE

പാലക്കാട് ∙ പൂട്ടിക്കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള മോഷണ സംഘം വീണ്ടും ജില്ലയിലെത്തി. തമിഴ്നാട്ടിൽ നിന്നു വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിൽ എത്തിയാണു മോഷണം. ദേശീയപാത മണപ്പുള്ളിക്കാവിനു സമീപം പണ്ടാരക്കാവിൽ കഴിഞ്ഞ ദിവസം രാത്രി കൊറിയർ സ്ഥാപനത്തിന്റെ പൂട്ടു തകർത്തു നടത്തിയ മോഷണത്തിൽ അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. സമീപത്തെ വീടുകളിലും സംഘം എത്തി. 

ദിവസങ്ങൾക്കു മുൻപു കൊട്ടേക്കാട്, പാലക്കാട് പുത്തൂർ എന്നിവിടങ്ങളിലും അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയിരുന്നു. ജില്ലയിൽ പലയിടത്തും സമാന രീതിയിൽ മോഷണം നടന്നതോടെ മോഷ്ടാക്കളെ പിടിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മോഷ്ടാക്കൾ എത്തുന്നതു തമിഴ്നാട്ടിൽ നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പറുകൾ വ്യാജമെന്നും കണ്ടെത്തി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗതിയിലാണ്. പകൽ സമയത്തെത്തി നിരീക്ഷണം നടത്തി രാത്രിയാണു മോഷണം. വീട് അടച്ചുപൂട്ടി പോകുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS