അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഏഴിലേക്കു മാറ്റി
Mail This Article
×
മണ്ണാർക്കാട്∙ അട്ടപ്പാടി മധു വധക്കേസ് വിചാരണ ഏഴാം തീയതിയിലേക്കു മാറ്റി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സി.രാജേന്ദ്രനെ മാറ്റണമെന്നും മാറ്റുന്നതു വരെ വിചാരണ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു മധുവിന്റെ അമ്മ മല്ലി ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കാത്തതാണു വിചാരണ മാറ്റിവയ്ക്കാൻ കാരണം.
ഈ ഹർജിയിൽ ജൂൺ 28 വരെ വിചാരണ നടത്തുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതു സംബന്ധിച്ചു സർക്കാരിനോടു ഹൈക്കോടതി റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. സി.രാജേന്ദ്രൻ രാജിവയ്ക്കുകയും രാജേഷ് എം.മേനോനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുകയും ചെയ്തു. ഇന്നലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.