ADVERTISEMENT

അഗളി∙ തോക്കു നൽകാമെന്നു പറഞ്ഞു പണം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ യുവാവു കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന 3 പ്രതികളെ പൊലീസ് പിടികൂടി. അട്ടപ്പാടി മേലെ കണ്ടിയൂർ സ്വദേശി ജോമോൻ ‍(22), താവളം സ്വദേശി അനന്തു (19), ജെല്ലിപ്പാറ സ്വദേശി എ.പി.അഖിൽ ‍(24) എന്നിവരെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലർച്ചെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ‍(25) അഗളി നരസിമുക്ക് ഇരട്ടക്കുളത്തുള്ള സ്വകാര്യ ഫാം ഹൗസിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 6 പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെക്കൂടി പിടികിട്ടാനുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com