ബാലികയെ കൊന്ന പുള്ളിപ്പുലിയെ കൂട് വച്ച് പിടിക്കാനുള്ള ശ്രമം തുടരുന്നു
Mail This Article
×
ഊട്ടി∙ ഊട്ടിക്കു സമീപമുള്ള മൈനല അരക്കാടിൽ ബാലികയെ കൊന്ന പുള്ളിപ്പുലിയെ കൂടു വച്ച് പിടിക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ 10-ാം തീയതിയാണ് പുലിയുടെ ആക്രമണത്തിൽ അതിഥിത്തൊഴിലാളികളുടെ 4 വയസ്സുള്ള മകൾ മരിച്ചത്. തുടർന്ന് ഇവിടങ്ങളിൽ 4 ക്യാമറകൾ സ്ഥാപിച്ച് പുലിയെ നിരീക്ഷിച്ചുവരികയായിരുന്നു.
കഴിഞ്ഞ 3 ദിവസങ്ങളിലായി പുലിയുടെ സാന്നിധ്യം ക്യാമറയിൽ പതിവായി. ഇതിനെ തുടർന്ന് കൂടുകൾ സ്ഥാപിച്ച് അതിനെ പിടിക്കാനുള്ള ശ്രമം നടന്നു വരുന്നതായി വനം വകുപ്പുകാർ അറിയിച്ചു. ഇതിനെ പിടിച്ച് മുതുമല കടുവ സങ്കേതത്തിൽ വിട്ടയയ്ക്കാനാണ് ഇവർ പദ്ധതി തയാറാക്കി വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.