ADVERTISEMENT

വാളയാർ ∙ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിന്റെ പേരിൽ മുൻ തൊഴിലാളിയെ തട്ടിക്കൊണ്ടു പോയി മർദിച്ച്, തോക്ക്‌ ചൂണ്ടി കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വഴിയോരത്തു തള്ളിയിട്ട കേസിൽ മുഖ്യപ്രതിയെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്താവളം മുജീബ് റഹ്മാൻ (44) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രിൽ ഏഴിനാണു അട്ടപ്പാടി അഗളി സ്വദേശിയായ പ്രജീഷിനെ മുൻ കമ്പനി ഉടമയായ മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച്‌ റോഡിൽ തള്ളിയിട്ടത്. ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിനെ തുടർന്നുള്ള വൈരാഗ്യമാണു ആക്രമണത്തിനു കാരണമെന്നു പൊലീസ്‌ കണ്ടെത്തിയിരുന്നു. കേസിൽ പ്രതികളായ ആറു പേരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ മുജീബിനു ജാമ്യം അനുവദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com