ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ റിമാൻഡ് ജനുവരി 4 വരെ നീട്ടി. കേസ് വീണ്ടും അന്നു പരിഗണിക്കും. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട് റിമാൻഡിലുള്ള പ്രതികളെ ഇന്നലെ ജയിലിൽ നിന്ന് വിഡിയോ കോൺഫറൻസിങ് മുഖേനയാണ് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എൽ.ജയ്‌വന്ത് മുൻപാകെ ഹാജരാക്കിയത്. ശബ്ദ പരിശോധനയ്ക്കുള്ള അപേക്ഷയും പ്രതികളിൽ ചിലരുടെ ജാമ്യാപേക്ഷയും ഡിസംബർ 2നു കോടതി പരിഗണിക്കും.

ഇതിനിടെ ശ്രീനിവാസൻ വധക്കേസിലെ 13–ാം പ്രതി കാജാഹുസൈനെ അന്വേഷണ സംഘത്തിന്റെ അപേക്ഷ പ്രകാരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (3) നാലു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ വിട്ടു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com