ADVERTISEMENT

ഒറ്റപ്പാലം∙ യുവതിയെ ഭീഷണിപ്പെടുത്തി 2 പതിറ്റാണ്ടോളം പീഡിപ്പിച്ചെന്ന കേസിൽ കോഴിക്കോട് സ്വദേശി ഒറ്റപ്പാലത്ത് അറസ്റ്റിൽ. വടകര എടോടി മശ്ഹൂർ മഹലിൽ സൈനുൽ ആബിദ് തങ്ങളെ (48) ആണു പൊലീസ് ഇന്‍സ്പെക്ടര്‍ എം.സുജിത്ത് അറസ്റ്റ് ചെയ്തത്. യുവതിയുടെ കുടുംബത്തിന്റെ ആത്മീയഗുരുവെന്ന നിലയിൽ വിശ്വാസം നേടിയായിരുന്നു ലൈംഗിക ചൂഷണമെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ 37 വയസ്സുകാരി മുഖ്യന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സൈനുൽ ആബിദിന്റെ വടകരയിലെ വീട്ടിൽ 2002 മാർച്ച് 29ന് തേനിൽ മയക്കുമരുന്നു ചേർത്തു നൽകിയായിരുന്നു ആദ്യ പീഡനമെന്നു പൊലീസ് പറഞ്ഞു.

അന്നു യുവതിക്കു 16 വയസ്സായിരുന്നു. സൈനുൽ ആബിദ് തങ്ങളുടെ കുടുംബത്തെ പരിചരിക്കാൻ എന്ന നിലയിലാണ് എസ്എസ്എൽസി പൂർത്തിയായതിനു പിന്നാലെ യുവതിയെ കുടുംബം വടകരയിലേക്കു പറഞ്ഞുവിട്ടത്. കുടുംബത്തിന്റെ ആത്മീയഗുരു സ്ഥാനത്തായിരുന്നു സൈനുൽ ആബിദെന്നു പൊലീസ് പറയുന്നു.

ഒന്നര വർഷത്തിനു ശേഷം യുവതി വീട്ടിൽ തിരിച്ചെത്തി.പിന്നീടു പല തവണ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പീഡനം തുടർന്നെന്നാണു കേസ്. വടകരയിലെ ആബിദിന്റെ വീട്ടിലും യുവതിയുടെ വീട്ടിൽ വരുമ്പോഴുമായിരുന്നു പീഡനങ്ങൾ. സ്വകാര്യദൃശ്യങ്ങൾ ഉൾപ്പെടെ കൈവശമുണ്ടെന്നു ഭീഷണിപ്പെടുത്തിയായിരുന്നു

ചൂഷണമെന്നു പൊലീസ് പറഞ്ഞു.അതിനിടെ ആബിദിന്റെ വിവാഹം കഴിഞ്ഞു. പിന്നാലെ യുവതിയുടെയും. 2014 ൽ വീണ്ടും ആബിദ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. 2018 ലും 20ലും പീഡനം തുടർന്നു. സംഭവം അറിഞ്ഞ ഭർത്താവ് യുവതിയെ ഉപേക്ഷിച്ചു. പിന്നീടാണ് ഇവർ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com