പോക്സോ കേസ്: മദ്രസ അധ്യാപകന് 41 വർഷം തടവ്
Mail This Article
×
പട്ടാമ്പി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 41 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. 10 വയസ്സുകാരിക്കുനേരെ ക്രൂരമായ ലെെംഗികാതിക്രമം കാണിച്ചെന്ന കേസിലെ പ്രതി തച്ചനാട്ടുകര കൂത്തുപറമ്പ് പാലോട് കലംപറമ്പിൽ ഹംസയെയാണ് (51) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്കു നൽകാനും വിധിയായി.കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതു നാട്ടുകൽ പൊലീസ് ഇൻസ്‌പെക്ടർ സിജോ വർഗീസ് ആണ്.പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.