ADVERTISEMENT

ലക്കിടി ∙ കനത്ത മഴയില്‍ ഒടിഞ്ഞുവീണ മരക്കൊമ്പ് വെട്ടിമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല, അപകട ഭീഷണിയില്‍ കഴിയുന്ന കുടുംബത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ലക്കിടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് 6 ദിവസങ്ങള്‍ക്കു മുന്‍പ് കനത്ത മഴയില്‍ വലിയ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണത്. 

മരത്തില്‍ നിന്നു വേര്‍പ്പെട്ട കൊമ്പ് നിലത്തു വീഴാതെ മരത്തിലെ മറ്റൊരു കൊമ്പില്‍ തങ്ങി നില്‍ക്കുന്ന സ്ഥിതിയാണ്. തങ്ങി നില്‍ക്കുന്ന മരക്കൊമ്പിന് താഴെ ജീവന്‍ പണയപ്പെടുത്തി കടന്നു പോകേണ്ട സ്ഥിതിയിലാണ് അയല്‍വീട്ടുകാര്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ ഡോ. ബാലഗോപാലിന്റെ കുടുംബമാണ് അപകട ഭീഷണിയില്‍ ദിവസങ്ങളായി കഴിയുന്നത്.

ആരോഗ്യ കേന്ദ്രത്തില്‍ അപകട ഭീഷണിയായ മരങ്ങള്‍ വെട്ടി നീക്കണമെന്നു ആവശ്യം നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം മരത്തിന്റെ വലിയ കൊമ്പ് അടര്‍ന്നു വീണത്. രാത്രി സമയത്ത് വീണതിനാല്‍ വൻ അപകടം ഒഴിവായി.  സമീപത്തെ വീട്ടിലേക്കു പോകുന്ന വഴിയുടെ മുകളിലാണ് മരക്കൊമ്പ് തൂങ്ങി നില്‍ക്കുന്നത്. കാറ്റില്‍ ഏതു നിമിഷവും കൊമ്പ് വീഴും. തൂങ്ങി നില്‍ക്കുന്ന മരക്കൊമ്പ് വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നു പരിസരവാസികള്‍ പറഞ്ഞു. ലക്കിടിപേരൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട ആരോഗ്യ കേന്ദ്രമാണെങ്കിലും  ഒറ്റപ്പാലം നഗരസഭയാണ് കേന്ദ്രത്തിന്റെ ഭരണപരമായ ചുമതല.  പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്കു പോലും ഭീഷണിയായ മരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് പരിസരവാസികള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com