പ്ലാസ്‌റ്റിക് പരിശോധന 5 ലക്ഷം രൂപയുടെ നിരോധിത ഉൽപന്നങ്ങൾ പിടികൂടി

Mail This Article
തിരുപ്പൂർ∙ നഗരത്തിൽ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്‌റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗത്തിനുള്ള നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്ലാസ്‌റ്റിക് ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിന്റെ ഭാഗമായി കോർപറേഷന് കമ്മിഷണർ പവൻകുമാർ ജി.ഗിരിയപ്പനവറിന്റെ നേതൃത്വത്തിൽ വ്യാപാര സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. തെന്നംപാളയം, അരിശിക്കട വീഥി, പെരുമാൾ കോവിൽ വീഥി എന്നിവിടങ്ങളിൽ വ്യാപാര സ്‌ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 5 ലക്ഷം രൂപ വിലമതിക്കുന്ന 4 ടൺ നിരോധിച്ച പ്ലാസ്‌റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ക്രമക്കേട് കണ്ടെത്തിയ 7 വ്യാപാര സ്‌ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ, സാമൂഹ്യ ക്ഷേമ വകുപ്പ് ഓഫിസർ ഗൗരി ശരവണൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുരുകൻ, തങ്കമുത്തു, രാമകൃഷ്‌ണൻ, ചിന്നദുരൈ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.