ADVERTISEMENT

തിരുപ്പൂർ∙ നഗരത്തിൽ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്‌റ്റിക്‌ ഉൽപന്നങ്ങളുടെ ഉപയോഗത്തിനുള്ള നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്ലാസ്‌റ്റിക്‌ ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിന്റെ ഭാഗമായി കോർപറേഷന് കമ്മിഷണർ പവൻകുമാർ ജി.ഗിരിയപ്പനവറിന്റെ നേതൃത്വത്തിൽ വ്യാപാര സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. തെന്നംപാളയം, അരിശിക്കട വീഥി, പെരുമാൾ കോവിൽ വീഥി എന്നിവിടങ്ങളിൽ വ്യാപാര സ്‌ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 5 ലക്ഷം രൂപ വിലമതിക്കുന്ന 4 ടൺ നിരോധിച്ച പ്ലാസ്‌റ്റിക്‌ ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ക്രമക്കേട് കണ്ടെത്തിയ 7 വ്യാപാര സ്‌ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ, സാമൂഹ്യ ക്ഷേമ വകുപ്പ് ഓഫിസർ ഗൗരി ശരവണൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുരുകൻ, തങ്കമുത്തു, രാമകൃഷ്‌ണൻ, ചിന്നദുരൈ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com