ADVERTISEMENT

പാലക്കാട് ∙ കണ്ണാടി പഞ്ചായത്തിൽ പുലർച്ചെ സൈക്കിളിലെത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടു തേടിയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിൻ ഇന്നലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചത്. സൈക്കിൾ റാലിയുമായി ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പം ചേർന്നു. തുടർന്ന് കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിലെത്തി വീടുകൾ കയറി വോട്ടഭ്യർഥന നടത്തി.

മമ്പറം, ഉപ്പുംപാടം, തണ്ണീർപ്പന്തൽ, കനാൽപ്പാലം, തോട്ടുപാടം, പരപ്പന, ആനപ്പുറം കാട്, കിണാശ്ശേരി എന്നിവിടങ്ങളിലെ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിച്ചു. ഉച്ചയ്ക്ക് ശേഷം എൻജിഒ യൂണിയൻ ഹാളിൽ നടന്ന പാലക്കാട് നിയോജക മണ്ഡലം എൽഡിവൈഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. കൺവൻഷൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി ഉദ്ഘാടനം ചെയ്തു.

തുടർന്നു പിപിഎഫ് വായനശാല, ചാത്തൻ തറ, വടക്കുമുറി, ചെമ്മങ്കാട്, ഞായറാഴ്ചക്കാവ് എന്നീ പ്രദേശങ്ങളിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ജനങ്ങളെയും നേരിൽ കണ്ട് പിന്തുണ തേടി. വൈകിട്ട് കണ്ണനൂർ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിലും സരിൻ പങ്കെടുത്തു. നേതാക്കളായ പി.കെ.ശ്രീമതി, കെ.അനിൽകുമാർ, കെ.ബിനുമോൾ, നിതിൻ കണിച്ചേരി, സുഭാഷ് ചന്ദ്രബോസ്, കൃഷ്ണൻകുട്ടി എന്നിവരും സ്ഥാനാർഥി പര്യടനത്തിൽ പങ്കെടുത്തു.

English Summary:

Dr. P. Sarin, the LDF independent candidate for Kannadi Panchayat, initiated his election campaign with a focus on personal engagement. He embarked on a bicycle rally with DYFI activists and conducted door-to-door canvassing, seeking votes from residents in Kodunthirappully Agraharam, Mambaram, and other areas within the Panchayat.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com