ADVERTISEMENT

ഒറ്റപ്പാലം∙ നഗരപരിധിയിലെ ഭക്ഷണശാലകളിൽ ഗുണമേന്മ ഉറപ്പാക്കാനും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപഭോഗം തടയാനും പാതയോരങ്ങളിലെ ചാലുകളിലേക്കു മലിനജലം ഒഴുക്കിവിടുന്നതു വിലക്കാനും ആരോഗ്യ വിഭാഗത്തിന്റെ നടപടി.  ഈസ്റ്റ് ഒറ്റപ്പാലം മേഖലയിൽ നടത്തിയ പരിശോധനയിൽ 3 ഭക്ഷണശാലകൾക്കു പിഴ ചുമത്തി. സുരക്ഷിതമല്ലാത്ത നിലയിൽ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതിനാണു 2 ഭക്ഷണശാലകൾക്കു പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്ത മറ്റൊരു ഹോട്ടലിനു കൂടി പിഴയിട്ടതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

5 ഹോട്ടലുകളിലായിരുന്നു കഴിഞ്ഞ ദിവസം നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഈസ്റ്റ് ഒറ്റപ്പാലത്തെ മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നു മലിനജലം പാതയോരത്തെ ചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. സ്ഥാപനത്തിനെതിരെ നിയമ നടപടി തുടങ്ങിയതായി ഉദ്യോഗസ്ഥർ  അറിയിച്ചു. നഗരത്തിലെ മറ്റു മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന  നടത്തി. ഭക്ഷണശാലകളിലും പാതയോരത്തെ ചാലുകളിലേക്കു മലിനജലം ഒഴുക്കിവിടാൻ സാധ്യതയുള്ള സ്ഥാപനങ്ങളിലും പരിശോധനയും നടപടിയും തുടരും. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപഭോഗം കർശനമായി തടയാനുള്ള നടപടി കൂടി ഉണ്ടാകുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. 

English Summary:

Ottappalam food safety inspections resulted in fines for restaurants violating hygiene standards and using banned plastics. The municipal health department is actively enforcing food safety regulations and tackling wastewater pollution issues.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com