ADVERTISEMENT

ഷൊർണൂർ ∙ നിലമ്പൂർ –പാലക്കാട്, ഷൊർണൂർ – നിലമ്പൂർ  എക്സ്പ്രസ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതിൽ എറണാകുളം ഇന്റർസിറ്റി യാത്രക്കാർക്ക് ആശ്വാസം. എല്ലാ ദിവസവും വൈകിട്ട് 5.55നാണ് ഷൊർണൂരിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള എക്സ്പ്രസ് ട്രെയിനും  നിലമ്പൂരിൽ നിന്ന് പാലക്കാട് വരെയുളള  ട്രെയിനും യാത്ര ആരംഭിച്ചിരുന്നത്. നിലമ്പൂർ, പാലക്കാട് ഭാഗങ്ങളിലേക്കുളള നിരവധി യാത്രക്കാർ 5.50 ന് ഷൊർണൂരിൽ എത്തുന്ന എറണാകുളം ഇന്റർസിറ്റിയിൽ ഉണ്ടാകും. എന്നാൽ ചില ദിവസങ്ങളിൽ ഇന്റർസിറ്റി വൈകുമ്പോൾ ഇരു വശത്തേക്കുമുള്ള യാത്രക്കാർ പിന്നെ അടുത്ത ട്രെയിനുകൾക്കായി ഷൊർണൂരിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. 

5.55ന് യാത്ര ആരംഭിക്കുന്ന ഇരു ട്രെയിനുകളും ഇപ്പോൾ 6 മണിക്കാണ് ഷൊർണൂരിൽ നിന്നു പുറപ്പെടുന്നത്. ഒന്ന്, രണ്ട്  പ്ലാറ്റ്ഫോമുകളിൽ നിർത്തുന്ന ഈ ട്രെയിനുകളിൽ കയറാൻ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നു പാളം മറികടന്നുള്ള യാത്രക്കാരുടെ ഓട്ടം അപകടസാധ്യത കൂടുതലാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ നിലമ്പൂർ എക്സ്പ്രസ് അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്ന് യാത്ര ആരംഭിച്ചു. 2 എക്സ്പ്രസ് ട്രെയിനുകളുടെ സമയം ദീർഘിപ്പിച്ചിട്ടും എറണാകുളം ഇന്റർസിറ്റി വൈകുമ്പോൾ യാത്രക്കാർ വീണ്ടും ദുരിതത്തിൽ ആകും ഷൊർണൂരിൽ നിന്ന് പിന്നീട് 8.15നാണ് നിലമ്പൂരിലേക്ക് ട്രെയിൻ. പാലക്കാട് ഭാഗത്തേക്ക്, 7.30ന് എത്തുന്ന ചെന്നൈ മെയിൽ വരെ കാത്തു നിൽക്കേണ്ടി വരാറുണ്ട്.

English Summary:

Shoranur Nilambur express train timings have been revised. The new schedule aims to improve connectivity for passengers transferring from the Ernakulam Intercity, addressing previous delays and safety concerns at Shornur station.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com