ADVERTISEMENT

ഒറ്റപ്പാലം ∙ കോടതി വളപ്പിലെ തണലാണു വനം വകുപ്പ് വൃക്ഷ മുത്തശ്ശിയായി പ്രഖ്യാപിച്ച കൂറ്റൻ ആൽമരം. എന്നാൽ ഇപ്പോൾ വൃക്ഷമുത്തശ്ശിയുടെ ഉണങ്ങിയ ചില്ലകൾ ഇവിടെ തണൽ തേടിയെത്തുന്നവർക്കു വലിയ ഭീഷണിയാണ്. ഒറ്റപ്പാലത്തെ കോടതികളിലേക്കും താലൂക്ക് ഓഫിസ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലേക്കും എത്തുന്നവർ സമയം ചെലവഴിക്കാൻ ആശ്രയിക്കാറുള്ളത് ആൽമരത്തറയേയാണ്. കഴിഞ്ഞ ദിവസം ആൽത്തറയിൽ ഇരുന്നിരുന്നവരുടെ തൊട്ടടുത്താണ് ഉണങ്ങിയ വലിയ ചില്ല മുറിഞ്ഞുവീണത്. 

അഭിഭാഷകരുടെയും സർക്കാർ ഓഫിസുകളിൽ എത്തുന്നവരുടെയും വാഹനങ്ങൾ നിർത്തിയിടാറുള്ളതും മരത്തിനു താഴെയാണ്. ഇവിടെയാണ് ഉണങ്ങിയ മരച്ചില്ലകൾ ഭീഷണിയായി മാറിയ സാഹചര്യം. ഉണങ്ങിയ ചില്ലകൾ മുറിച്ചു മാറ്റാൻ വനം വകുപ്പിന്റെ ഭാഗത്തു നിന്നു നടപടി വേണമെന്നാണ് ആവശ്യം. 15 വർഷം മുൻപാണു പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തെ വൃക്ഷമുത്തശ്ശിയായി പ്രഖ്യാപിച്ചത്.

English Summary:

Dry branches of the court's "Tree Grandmother" banyan tree threaten visitors. The forest department must address the safety concerns posed by the decaying branches of this heritage tree.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com