ADVERTISEMENT

മുടപ്പല്ലൂർ ∙ മാനം കറുത്താൽ മുടപ്പല്ലൂരിലെ വ്യാപാരികളുടെ ഹൃദയമിടിപ്പു വർധിക്കും. 10 മിനിറ്റ് ശക്തമായി മഴ പെയ്താൽ മുടപ്പല്ലൂർ അങ്ങാടി മുങ്ങും. ഈ ഭാഗം അൽപം താഴ്ന്ന പ്രദേശമായതിനാൽ മറ്റു ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഒഴുകിയെത്തും. വർഷങ്ങളായി മുടപ്പല്ലൂരങ്ങാടിയിലെ വ്യാപാരികൾ അനുഭവിക്കുന്ന ദുരവസ്ഥയാണിത്. കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിക്കുന്നതു കൂടാതെ വെള്ളക്കെട്ടായാൽ പിന്നെ വ്യാപാരവും നടക്കില്ല. 

   ഹോട്ടൽ, പഴം, പച്ചക്കറി വ്യാപാരികൾക്കാണു കൂടുതൽ നഷ്ടമുണ്ടാകുക. മഴക്കാലത്തിനു മുൻപായി കാനവൃത്തിയാക്കുന്ന ജോലികൾ നടക്കാറുണ്ടെങ്കിലും വേനൽമഴ അധികരിച്ച ഈ വർഷം ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നു നടപടി ആയിട്ടില്ല. 

    സമയാസമയങ്ങളിൽ കാന വൃത്തിയാക്കി തടസ്സമില്ലാത്ത ഒഴുക്കു സാധ്യമായാൽ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമാകും. 

    റോഡിന്റെ മറുഭാഗത്തു കൂടി കാന നിർമിക്കുകയും ചുറ്റുഭാഗത്തു നിന്നുമുള്ള വെള്ളം ടൗണിലേക്ക് ഒഴുകിയെത്താതിരിക്കാൻ തിരിച്ചുവിടുകയും ചെയ്താൽ മുടപ്പല്ലൂരിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാകുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ.പ്രകാശൻ പറഞ്ഞു.

English Summary:

Mudappallur Market Flooding: Muttappallur market suffers from recurring floods due to poor drainage and inadequate infrastructure, impacting local businesses significantly. Proposed solutions include regular canal maintenance and a new diversion canal to alleviate the situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com