ADVERTISEMENT

പാലക്കാട് ∙ അട്ടപ്പാടിയിൽ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ്‌ മധുവിന്റെ അമ്മയ്ക്ക് സർക്കാർ 3 ഹെക്ടർ ഭൂമിയുടെ പട്ടയരേഖകൾ കൈമാറി. പാലക്കാട്ടു കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പട്ടയ മേളയിലാണ് മന്ത്രി കെ.രാജൻ മധുവിന്റെ അമ്മ മല്ലിക്ക് രേഖകൾ കൈമാറിയത്.വനാവകാശ നിയമപ്രകാരം അട്ടപ്പാടി കടുകമണ്ണയിലെ 3 ഹെക്ടറോളം സ്ഥലമാണ് കൈമാറിയത്. പട്ടയം നൽകാൻ മുൻകൈ എടുത്ത മന്ത്രിയടക്കം എല്ലാവരോടും മല്ലി നന്ദി പറഞ്ഞു. മധുവിന്റെ പൂർവികർ നൂറ്റാണ്ടുകൾക്കു മുൻപ് അട്ടപ്പാടിയിലേക്കു കുടിയേറി പാർത്തവരാണ്. കൃഷി ചെയ്തു ജീവിച്ചു പോന്നിരുന്ന ഈ പ്രദേശത്തുകാർക്ക് ആർക്കും പട്ടയം ഉണ്ടായിരുന്നില്ല. 2018 ഫെബ്രുവരിയിലാണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ചിലർ മരത്തിൽ കെട്ടിയിട്ട് മർദിച്ചു കൊന്നത്. കേസിൽ 15 പ്രതികൾക്ക് കോടതി 2023ൽ തടവുശിക്ഷ വിധിച്ചു. പട്ടയവിതരണത്തിന്റെ ഉദ്ഘാടനം പാലക്കാട്‌ കോട്ടമൈതാനിയിൽ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.

English Summary:

Madhu's Mother Receives Land Title: The Kerala government has finally granted 3 hectares of land to Malli, mother of the lynched Adivasi youth Madhu, in Attapadi, Palakkad. This land allocation, under the Forest Rights Act, provides some solace to the family following the tragic event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com