തായമ്പകയുടെ തൃത്താലപ്പെരുമയിലേക്ക് കൊട്ടിക്കയറി എട്ടു വയസ്സുകാരൻ

Mail This Article
×
തൃത്താല ∙ വാദ്യകലാകാരന്മാരുടെ പെരുമയുള്ള തൃത്താലയിൽ നിന്നു തായമ്പകയുടെ പ്രാമാണ്യം ഏറ്റെടുത്ത് എട്ടു വയസ്സുകാരൻ. തൃത്താല ശ്രീനിയുടെ മകൻ എസ്.ശ്രീഹരി തായമ്പകയിലൂടെ മേളാസ്വാദകരുടെ മനസ്സുകൾ കീഴടക്കി. ഞാങ്ങാട്ടിരി ഭാഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണു ശ്രീഹരിയുടെ മേളവിരുതു പ്രകടമായത്. പിതാവ് ശ്രീനിയും സംഘത്തിലുണ്ടായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനു കീഴിൽ വാദ്യകല പഠിച്ചത്. തുടർന്ന് ഇളമ്പുളശ്ശേരി കാവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അരങ്ങേറ്റം നടത്തി.പെരിന്തൽമണ്ണ സിഎംഐ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണു ശ്രീഹരി. അമ്മ ശ്രീപ്രിയ. സഹോദരി ശ്രീപാർവതി.
English Summary:
Thayambaka prodigy Sreehari, an eight-year-old from Thrithala, Kerala, is already making waves with his impressive performances. His talent, nurtured by his father, promises a bright future for this young traditional musician.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.