കോന്നിയിൽ കരുത്ത് തെളിയിക്കാൻ
Mail This Article
ആനക്കൂടും അച്ചൻകോവിലാറും വനവും ഇക്കോ ടൂറിസവും നിറഞ്ഞ മേഖലയാണ് ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ. സർക്കാർ മെഡിക്കൽ കോളജും ഡിവിഷന്റെ ഭാഗമാണ്. 2 തവണയായി യുഡിഎഫിനാണ് വിജയം. 2005–10 കാലഘട്ടത്തിൽ എൽഡിഎഫിനും അതിനു മുൻപ് യുഡിഎഫും ഡിവിഷൻ നേടി. ഐഎൻടിയുസി ഐടി സെൽ കോന്നി നിയോജക മണ്ഡലം ചെയർമാനും പറക്കോട് ബ്ലോക്ക് കലഞ്ഞൂർ ഡിവിഷൻ അംഗവുമായിരുന്ന വി.ടി.അജോമോനെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിയത്. അതേസമയം കോൺഗ്രസിൽനിന്നു രാജിവച്ച കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കോന്നിയൂർ പി.കെ ആണ് ഇവിടം തിരിച്ചു പിടിക്കാൻ എൽഡിഎഫ് കളത്തിൽ ഇറക്കിയത്. ബിജെപി കൂടൽ മേഖല സെക്രട്ടറിയും പട്ടികജാതി മോർച്ച കോന്നി നിയോജക മണ്ഡലം സെക്രട്ടറിയുമായ വട്ടമല ശശിയാണ് എൻഡിഎ സ്ഥാനാർഥി.
കോന്നി പഞ്ചായത്തിലെ 10 വാർഡും കലഞ്ഞൂർ പഞ്ചായത്തിലെ 16 വാർഡും അരുവാപ്പുലം പഞ്ചായത്തിലെ 11 വാർഡും പ്രമാടത്തെ 3 വാർഡും ഉൾപ്പെടെ 40 വാർഡുകളാണ് ഡിവിഷനിലുള്ളത്.
വി.ടി.അജോമോൻ (യുഡിഎഫ്)
കലഞ്ഞൂർ ഡിവിഷനിൽനിന്നുള്ള പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം, കെഎസ്‌യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പത്തനംതിട്ട പാർലമെന്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. വയസ്സ് –38.
കോന്നിയൂർ പി.കെ (എൽഡിഎഫ് സ്വത)
സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി, പട്ടികജാതി/വർഗ കോഓർഡിനേഷൻ കമ്മിറ്റി ദേശീയ സമിതിയംഗം, പട്ടികജാതി വികസന വകുപ്പിന്റെ സംസ്ഥാന ഉപദേശക സമിതിയംഗം, ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വയസ്സ്– 65.
വട്ടമല ശശി (എൻഡിഎ)
ബിജെപി കൂടൽ മേഖല സെക്രട്ടറി, കലഞ്ഞൂർ പഞ്ചായത്ത് 9–ാം വാർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വയസ്സ് –56.