30 വർഷം കഴിഞ്ഞ് കൊലക്കേസിൽ ജീവപര്യന്തം, തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിങ്ങനെ...
Mail This Article
×
പത്തനംതിട്ട∙ കൊലക്കേസ് പ്രതിക്ക് 30 വർഷത്തിനു ശേഷം ജീവപര്യന്തം ശിക്ഷ. പീരുമേട് ഏലപ്പാറ എൽഎംഎസ് എസ്റ്റേറ്റ് ലയത്തിൽ മുനിയാണ്ടി രാജിനാണ് (64) ജീവപര്യന്തം കഠിന തടവും 7000 രൂപ പിഴയും ശിക്ഷ വിധിച്ചത്. അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി എഫ്.ആഷിദയാണ് വിധി പ്രസ്താവിച്ചത്.
1991 ജനുവരി 19ന് വൈകിട്ട് 4ന് ആയിരുന്നു സംഭവം. ശബരിമല പൂങ്കാവനം റോഡരികിൽ ഭിക്ഷാടനം നടത്തി വന്ന മേലേ ഗൂഡല്ലൂർ സ്വദേശി കറുത്ത കണ്ണനെ തലയ്ക്കടിച്ചു കൊന്നെന്നാണു കേസ്. ചിറ്റാർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ അഡീഷനൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ.ഏബ്രഹാം ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.