കാടുകയറി അങ്കണവാടിക്കെട്ടിടം; പുനരുദ്ധരിക്കാൻ നടപടിയില്ല
Mail This Article
×
കോട്ടാങ്ങൽ∙ അങ്കണവാടി വാടകക്കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ട് 6 വർഷം പൂർത്തിയാകുമ്പോഴും പഴയ അങ്കണവാടി കെട്ടിടം പുനർനിർമിക്കാതെ കാടുകയറി ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമാകുന്നു.2016 ഒാഗസ്റ്റിലാണ് പ്രസ്തുത 92-ാം നമ്പർ അങ്കണവാടി കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത്. എന്നാൽ പിന്നീട് കെട്ടിട പുനർനിർമാണം സംബന്ധിച്ച് യാതൊരു പ്രവൃത്തികളും ആരംഭിച്ചിട്ടില്ല. ഇപ്പോഴും 11 കുട്ടികളാണ് സമീപത്തെ വാടകക്കെട്ടിടത്തിലുള്ള അങ്കണവാടിയിൽ എത്തുന്നത്.കുട്ടികളും സ്ത്രീകളുമടക്കം 50ൽ അധികം ഗുണഭോക്താക്കളും ഇതിന്റെ പരിധിയിലുണ്ട്.പഞ്ചായത്തിൽ ഇതുവരെ സ്മാർട്ട് അങ്കണവാടികൾ ഇല്ലാത്തതിനാൽ ഇവിടെയുള്ള 5 സെന്റ് സ്ഥലത്ത് എല്ലാ സംവിധാനങ്ങളോടെ കെട്ടിടം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.