വിരൽ കൊണ്ട് അരിമണിയിലും സ്വർണത്താൽ നാവിലും ഹരി ശ്രീ, അറിവിന്റെ ലോകത്തേക്ക് ആയിരങ്ങൾ
Mail This Article
റാന്നി ∙ വിരൽ കൊണ്ട് അരിമണിയിലും സ്വർണത്താൽ നാവിലും ഹരി ശ്രീ...കുറിച്ച് നൂറുകണക്കിനു കുരുന്നുകൾ വിദ്യയുടെ ലോകത്തേക്കു കടന്നു. ലോക്ഡൗണിനു ശേഷം നടന്ന വിദ്യാരംഭത്തിന് വൻ തിരക്കാണ് ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത്. പൂജയെടുപ്പിനു ശേഷമാണ് ക്ഷേത്രങ്ങളിൽ വിദ്യാരംഭം ചടങ്ങുകൾ ആരംഭിച്ചത്.
റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ മേൽശാന്തി അജിത്കുമാർ പോറ്റിയും ഭഗവതികുന്ന് ദേവീക്ഷേത്രത്തിൽ മേൽശാന്തി പി.എൻ.നീലകണ്ഠൻ നമ്പൂതിരിയും ചേത്തയ്ക്കൽ ദേവി–ശാസ്താ ക്ഷേത്രത്തിൽ മേൽശാന്തി പ്രദീപ് നമ്പൂതിരിയും കുന്നം ദേവീക്ഷേത്രത്തിൽ മേൽശാന്തി വിഷ്ണു ഭട്ടും ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്രത്തിൽ മേൽശാന്തി മധുസൂദനൻ നമ്പൂതിരിയും വിദ്യാരംഭത്തിന് മുഖ്യകാർമികത്വം വഹിച്ചു.
വടശേരിക്കര പെരുമ്പേക്കാവ് ദേവീക്ഷേത്രം, ചെറുകാവ് ദേവീക്ഷേത്രം, കീക്കൊഴൂർ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, പുതുശേരിമല ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, പെരുനാട് മാളികപ്പുറത്ത് ദേവീക്ഷേത്രം, അങ്ങാടി ശാലീശ്വരം മഹാദേവ ക്ഷേത്രം, റാന്നി രാമപുരം ദേവീക്ഷേത്രം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുണ്ടപ്പുഴ ധർമശാസ്താ ദേവീക്ഷേത്രം, കരികുളം അന്തിമഹാകാള മാഹദേവ ക്ഷേത്രം, ഇടമുറി മഹാക്ഷേത്ര സമുച്ചയം, നൂറോക്കാട് ധർമശാസ്താ ക്ഷേത്രം, പരുവ മഹാദേവ ക്ഷേത്രം, കടുമീൻചിറ അരുവിപ്പുറം മഹാദേവ ക്ഷേത്രം, പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം. മാടമൺ ഹൃഷികേശ ക്ഷേത്രം, ഇടക്കുളം അയ്യപ്പ ക്ഷേത്രം, വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം. മൂക്കന്നൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും പൂജയെടുപ്പും വിദ്യാരംഭവും നടത്തി.