‘ഡിയേഗോ മറഡോണ’യ്ക്ക് ഗ്ലോബൽ എക്സലൻസ് പുരസ്കാരം
Mail This Article
×
പത്തനംതിട്ട ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തെ ആസ്പദമാക്കി സുഹൈൽ അഞ്ചൽ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഡിയേഗോ മറഡോണ’യ്ക്ക് ഗ്ലോബൽ എക്സലൻസ് പുരസ്കാരം. വൈലോപിള്ളി സംസ്കൃതി ഭവനും സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്‌റ്റിവലിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജി.എസ്. പ്രദീപ്, ഡോ.ആർ.എസ്. പ്രദീപ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. കവി മുരുകൻ കാട്ടാക്കടയും സംവിധായകൻ മഹേഷ് പഞ്ചുവും ചേർന്ന് പുരസ്കാരം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.