ADVERTISEMENT

റാന്നി പെരുനാട് ∙ മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളിയെ 23 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിക്കമുരുപ്പേൽ തങ്കച്ചനാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പെരുനാട്, വെച്ചൂച്ചിറ, റാന്നി, ആറന്മുള എന്നിവിടങ്ങളിൽ തങ്കച്ചന്റെ പേരിൽ‌ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. 

കീരുകുഴിക്കു സമീപം കുടുംബമായി വാടകയ്ക്കു താമസിക്കുകയായിരുന്നു. പൊലീസ് രഹസ്യമായി നടത്തിയ ശ്രമത്തിലാണ് തങ്കച്ചനെ പിടികൂടാനായത്. ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ടി.ജി.പ്രദീപ്കുമാർ, അരുൺരാജ് എന്നിവരാണ് അന്വേഷണം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com