കരുവള്ളിക്കാട് കുരിശുമല തീർഥാടനം: മലകയറി ആയിരങ്ങൾ

pathanamthitta-pilgrim
നാൽപതാം വെള്ളി ആചരണത്തോട് അനുബന്ധിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ നടന്ന നിർമലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടനം. ചിത്രം: മനോരമ
SHARE

പെരുമ്പെട്ടി ∙ നിർമലപുരം കരുവള്ളിക്കാട് സംയുക്ത കുരിശുമല തീർഥാടനത്തിന് ആയിരക്കണക്കിന് വിശ്വാസികളെത്തി. ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽനിന്ന് ആരംഭിച്ച തീർഥാടന യാത്ര 14 സ്ഥലങ്ങളിൽ പ്രത്യേക പ്രാർഥനകൾക്കുശേഷം സെന്റ് തോമസ് മൗണ്ടിലെത്തി. വേനൽച്ചൂടിലും മരക്കുരിശുമേന്തി മണിക്കൂറുകൾ താണ്ടിയാണ് കുരിശിന്റെ വഴി മലമുകളിലെത്തിയത്. 

ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആമുഖസന്ദേശം നൽകി. ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽമാരായ ഫാ.വർഗീസ് താനമാവുങ്കൽ, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ജയിംസ് പാലയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ. മാത്യു താന്നിയത്ത്, ഫാ. വർഗീസ് കൈതപ്പറമ്പിൽ, തീർഥാടന കേന്ദ്രം വികാരി ഫാ. ജോസഫ് മാമൂട്ടിൽ എന്നിവർ തീർഥയാത്രയ്ക്കും അനുബന്ധ പ്രാർഥനകൾക്കും നേതൃത്വം നൽകി. ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് തൈക്കാട്ട് സമാപന സന്ദേശം നൽകി. ഏപ്രിൽ 16 കുരിശുമലയിലെ തിരുനാളോടെ ഈ വർഷത്തെ തീർഥാടനത്തിന് സമാപ്തിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA