‘കിണിംങ്.. കിണിംങ്..’; വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടും, ആരോഗ്യത്തിലേക്ക്..

പ്രമാടം നേതാജി സ്കൂളിൽ സൈക്കിൾ ചവിട്ടി എത്തുന്ന കുട്ടികൾ ചിത്രം:മനോരമ
SHARE

പത്തനംതിട്ട∙ നേതാജിയിൽ  മണിയടിച്ചാൽ  പ്രമാടത്തെ വഴികളിൽ എല്ലാം  മണികിലുക്കമാകും.. ഒന്നും രണ്ടുമല്ല  ഒട്ടേറെ സൈക്കിളുകളിൽ നിന്ന്. വൈകിട്ട് 4 മണിക്ക് സ്കൂൾ  വിടുന്നതിനായി മണി അടിച്ചു കഴിയുമ്പോഴേക്കും സൈക്കിളിൽ നിന്നുള്ള ‘‘കിണിംങ്.. കിണിംങ്...’’ ശബ്ദമാണു വഴിനീളെ. ഇതു കേൾക്കുമ്പോഴേ കാൽനടക്കാർ ഒഴിഞ്ഞു നിൽക്കും.

കുട്ടികൾ കടന്നു പോകും. പ്രധാന റോഡുകളിൽ മാത്രമല്ല നാട്ടുവഴികളിലൂടെ രാവിലെയും വൈകിട്ടും എല്ലാം  സൈക്കിൾ ചവിട്ടി നീങ്ങുന്ന കുട്ടികളെയാണ് കാണുന്നത്. രാവിലെ  രണ്ടും മൂന്നും പേരായി വരും.വൈകിട്ട് അവർ കൂട്ടത്തോടെ മടങ്ങും. സൈക്കിൾ യാത്രയെക്കുറിച്ചു ചോദിച്ചാൽ ഇവിടെ കുട്ടികൾ വാചാലരാകും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു  സൈക്ലിങ് ഗുണകരമായ വ്യായാമായിട്ടാണ് അവർ കാണുന്നത്.

ജില്ലയിൽ  മുൻവർഷങ്ങളെ അപേക്ഷിച്ച് സൈക്കിൾ വിൽപന കൂടിയതായി  നഗരത്തിലെ പ്രധാന വ്യാപാരി  എസ്.വി.പ്രസന്നകുമാർ പറഞ്ഞു. സാധാരണ  സൈക്കിളിനു 5000 രൂപയാണ് കുറഞ്ഞ വില. കുട്ടികളുടെ ഇടയിൽ ഗിയർ സൈക്കിളിനാണു പ്രിയം കൂടുതൽ. ഇതിനു 13,000 മുതൽ 20,000 രൂപ വരെ വില വരും.  ഇലക്ട്രിക് സൈക്കിളും വിപണിയിലുണ്ട്. 30,000 രൂപ മുതൽ മുകളിലേക്കാണ് ഇതിന്റെ വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS