ADVERTISEMENT

സീതത്തോട്  ∙ പോക്സോ കേസിൽ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തെളിവെടുപ്പിനിടെ വിലങ്ങുമായി കടന്നുകളഞ്ഞു. മീൻക്കുഴി കൈലാസം തോട്ടു ഭാഗം ജിതിനാണ് (വിഷ്ണു – 24) പൊലീസിന്റെ കൺമുൻപിൽ നിന്ന് കടന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ഭാര്യയും മക്കളുമുള്ള ജിതിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വീട്ടിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ ചിറ്റാറിൽ നിന്നുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോഴാണ് കടന്നുകളഞ്ഞത്. ചിറ്റാർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

കനത്ത മഴ പെയ്യുന്ന സമയമായിരുന്നതിനാൽ പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ല. രാത്രി വൈകിയും പ്രദേശത്ത് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിരച്ചിൽ തുടരുന്നു. ജിതിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് വിൽക്കുന്നതായുള്ള  പരാതി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് പോക്സോ കേസിൽ ഇയാൾ പ്രതിയാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com