ADVERTISEMENT

പത്തനംതിട്ട ∙ രണ്ടാം വിളയായ മുണ്ടകൻ കൃഷിക്ക് പാടങ്ങളെല്ലാം ഒരുങ്ങിത്തുടങ്ങിയെങ്കിലും യൂറിയ കിട്ടാനില്ല, കർഷകർ പ്രതിസന്ധിയിൽ.  നടീൽ കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ ആദ്യ വളം നൽകണം. 25-30 ദിവസത്തിനുള്ളിൽ രണ്ടാമത്തെ വളമായി യൂറിയയും പൊട്ടാഷും. ഇത് തെറ്റിച്ചാൽ നെൽച്ചെടികളുടെ വളർച്ചയെ ബാധിക്കും. വിളവ് കാര്യമായി കുറയുകയും ചെയ്യും. യൂറിയക്ക് കടുത്ത ക്ഷാമമായതോടെ കർഷകർ നെട്ടോട്ടത്തിലാണ്. 

ഫോസ്ഫറസ് കഴിഞ്ഞാൽ പാടശേഖരങ്ങളിൽ പ്രയോഗിക്കേണ്ട വളങ്ങളിൽ പ്രധാനപ്പെട്ടതാണ് യൂറിയ. 45 കിലോ ചാക്കിന് 1500 രൂപയോളം വില വരുന്നുണ്ടെങ്കിലും കർഷകർക്ക് സബ്സിഡി നിരക്കിൽ 266 രൂപയ്ക്കാണു ഇതു നൽകിയിരുന്നത്. ഏക്കറിന് 35 - 40 കിലോഗ്രാം യൂറിയയാണ് വേണ്ടത്. രാസവളങ്ങളിൽ പൊട്ടാഷിനും യൂറിയക്കുമാണ് ജില്ലയിൽ ആവശ്യക്കാർ ഏറെയുള്ളത്. കർഷകർക്ക് കൃഷി ചെലവ് വർധിക്കുന്നത് പലരും ക‍ൃഷിയിൽ നിന്ന് പിന്തിരിയാൻ ഇടയാക്കുമെന്നും കർഷകർ പറയുന്നു.

അമോണിയം ഫോസ്ഫേറ്റ് അടങ്ങുന്ന ഫാക്ടംഫോസ് കൃഷിക്ക് അവിഭാജ്യഘടകമാണ്. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടേണ്ടത്. ഇത് കിട്ടിയില്ലെങ്കിൽ കൂട്ടുവളമാണ് പിന്നെ ആശ്രയം. യൂറിയ നെൽച്ചെടികൾക്ക് കൃത്യ അളവിൽ നൽകിയില്ലെങ്കിൽ വിളവ് കുറയും. സബ്സിഡി വളം ലഭിക്കാതാകുന്നതോടെ കൃഷി ചെലവ് വർധിക്കുന്നത് കർഷകരെ വീണ്ടും കടക്കെണിയിലാക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT