ADVERTISEMENT

റാന്നി ∙ അത്തിക്കയം വാഴക്കാലാ മുക്കിനു സമീപം ശബരിമല തീർഥാടകരുടെ ബസിനു നേരെ കല്ലേറ്. മുൻപിലെ ചില്ല് തകർന്നു. ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് 7.30ന് ശേഷമാണ് സംഭവം. എരുമേലിയിൽ നിന്ന് ഇലവുങ്കൽ പാതയിലൂടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ തീർഥാടകരുമായി മുക്കട–ഇടമൺ–അത്തിക്കയം പാതയിലൂടെ എത്തിയതാണ് ബസ്. ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് ആണിത്. വാഴക്കാലാ മുക്ക് പിന്നിട്ട് സഞ്ചാരമുക്കിലേക്ക് പോകുന്നതിനിടെ എതിരെയെത്തിയ ബൈക്ക് യാത്രക്കാരാണ് ബസിനു നേരെ കല്ലെറിഞ്ഞത്. ചില്ല് പൊട്ടി. 

ബസ് പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. പെരുനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ഏത് വഴിയാണ് രക്ഷപ്പെട്ടതെന്ന് അന്വേഷിക്കുകയാണ്. സംഭവത്തിൽ ആന്റോ ആന്റണി എംപി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT