ADVERTISEMENT

കിളിവയൽ ∙ ഗ്രാമീണ പ്രദേശങ്ങളിൽ പകൽ നേരവും കാട്ടുപന്നിയുടെ സാന്നിധ്യം നാട്ടുകാരിൽ ഭീതിയുണ്ടാക്കുന്നു. ഇന്നലെ രാവിലെ ഒൻപതിന് മർത്തശ്മൂനി ഓർത്തഡോക്സ് പള്ളിയിൽ ആരാധന സമയത്ത് ഉള്ളിൽ കയറിയ പന്നിയുടെ ആക്രമണത്തിൽ യുവതിക്ക് നിസ്സാര പരുക്കേറ്റു. മുൻപ് കൃഷിയിടങ്ങളിൽ മാത്രമായിരുന്നു പന്നിശല്യം. ഇപ്പോൾ വഴി നടക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പള്ളിക്കു സമീപം താമസിക്കുന്ന രാജൻ പറഞ്ഞു.

പ്രസംഗ സമയത്താണ് പള്ളിക്കുള്ളിൽ കാട്ടുപന്നി ഓടിക്കയറിയതും ആക്രമിച്ചതും. കുട്ടികളടക്കം പള്ളിയിൽ എത്തുന്ന പകൽ നേരവും പന്നിയുടെ ആക്രമണം ഭീതിയുണ്ടാക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് അധികൃതർ നടപടി സ്വീകരിക്കണം.

ഒറ്റതിരിഞ്ഞെത്തുന്ന വളർച്ചയെത്തിയ പന്നികളാണ് ആക്രമണകാരിളാകുന്നത്. പ്രദേശത്തെ കുറ്റിക്കാടുകളാണ് പന്നികളുടെ താവളം. സന്ധ്യാ നേരത്താണ് പന്നികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത്. പറമ്പുകളിലെ കാർഷിക വിളകൾ ലക്ഷ്യമിട്ടെത്തുന്ന ഇവ കാൽനടയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് സത്വര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com