ADVERTISEMENT

തിരുവല്ല∙ പഠന വഴിയിൽ ലക്ഷ്യബോധത്തോടെയും മികവോടെയും മുന്നേറാൻ മലയാള മനോരമ– പാലാ ബ്രില്യന്റ് മെറിറ്റ് മെഡൽ സമർപ്പണം. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ– പ്ലസ് നേടിയ പത്തനംതിട്ട ജില്ലയിലെ ആയിരത്തോളം വിദ്യാർഥികളെയാണു മലയാള മനോരമയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററും ചേർന്ന് ഡോ.അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ആദരിച്ചത്.

മെറിറ്റ് മെഡൽ സമർപ്പണം കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പഠനം കരിയറിന്റെ ഒരു ഭാഗം മാത്രമാണ്. എന്താകണമെന്ന് ആഗ്രഹിക്കാനും ചിന്തിക്കാനും കഴിയണം. ഇപ്പോൾ കേരളത്തിനും രാജ്യത്തിനും പുറത്ത് ഒട്ടേറെ വിദ്യാഭ്യാസ സാധ്യതകളുണ്ട്. പഠനത്തോടൊപ്പം ലോകത്തെ അറിയാൻ ശ്രമിക്കണം.

 ഇതിനു പത്രവായന ഉൾപ്പെടെ അനിവാര്യമാണ്. – കലക്ടർ പറഞ്ഞു.മാതാപിതാക്കൾ പറയുന്നതിനനുസരിച്ചുള്ള പഠനമല്ല, നിങ്ങൾ ആഗ്രഹിക്കുന്ന കരിയറിനു പറ്റിയതാണു തിരഞ്ഞെടുക്കേണ്ടത്. ഇപ്പോൾ സാധ്യതയേറെയുള്ള കാലമാണ്. എൻജിനീയറിങ്ങിൽ നിന്നാണു സിവിൽ സർവീസിലെത്തിയത്. അക്കാലത്ത് ഡൽഹിയിൽ പോയി പരിശീലനം തേടേണ്ടി വന്നു.

 എന്നാൽ ഇന്ന് കേരളത്തിൽതന്നെ ഒട്ടേറെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ ഉണ്ട്. ആ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് അധ്യക്ഷത വഹിച്ചു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.സന്തോഷ്കുമാർ, ഇൻഡിഗോ എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ ആനന്ദ് മോഹൻരാജ്, മലയാള മനോരമ സർക്കുലേഷൻ മാനേജർ ടെജി കെ.വർഗീസ്, സർക്കുലേഷൻ സീനിയർ എക്സിക്യൂട്ടീവ് എസ്.ഇന്ദുകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com